പാലക്കാട്: കോങ്ങാട് പെരിങ്ങോട് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം വട്ടല്ലൂർ കുറുവ സ്വദേശിയായ പുതിയഠത്തിൽ വീട്ടിൽ മുഹമ്മദ് അബ്ദുൾ ലത്തീഫ് (35) ആണ് അറസ്റ്റിലായത്.
പെരിങ്ങോട് സ്വദേശി ശ്രീധരൻ നായരുടെയും ഭാര്യയുടെയും വീട്ടിലാണ് മോഷണം നടന്നത്. 2026 ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് 2 മണിക്കും ഓഗസ്റ്റ് 17ന് രാവിലെ 8 മണിക്കും ഇടയിലായിരുന്നു സംഭവം. ശ്രീധരൻ നായരും ഭാര്യയും വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്.
വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 3 പവൻ സ്വർണാഭരണങ്ങളും 1,62,000 രൂപയും മോഷണം പോയി. വീട്ടിൽ സ്ഥാപിച്ചിരുന്ന CCTV ക്യാമറകളിലൊന്ന് തുണികൊണ്ട് മറച്ച നിലയിലും ക്യാമറയുടെ ഹാർഡ് ഡിസ്ക് അഴിച്ചുകൊണ്ടുപോയ നിലയിലും കണ്ടെത്തി.
CCTV ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അബ്ദുൾ ലത്തീഫ് വിവിധ ജില്ലകളിലായി മുപ്പതോളം മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.
കോങ്ങാട് പൊലീസ് ഇൻസ്പെക്ടർ രാജേഷ് എം.ബി., ജി എസ് ഐ മാരായ രാജനാരായണൻ,വിനീത്, പോലീസ് ഉദ്യോഗസ്ഥന്മാരായ മുഹമ്മദ് റാഫി, കൃഷ്ണദാസ്, പ്രവീൺ, രേഷ്മ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
പാലക്കാട്: കോങ്ങാട് പെരിങ്ങോട് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം വട്ടല്ലൂർ കുറുവ സ്വദേശിയായ പുതിയഠത്തിൽ വീട്ടിൽ മുഹമ്മദ് അബ്ദുൾ ലത്തീഫ് (35) ആണ് അറസ്റ്റിലായത്.
പെരിങ്ങോട് സ്വദേശി ശ്രീധരൻ നായരുടെയും ഭാര്യയുടെയും വീട്ടിലാണ് മോഷണം നടന്നത്. 2026 ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് 2 മണിക്കും ഓഗസ്റ്റ് 17ന് രാവിലെ 8 മണിക്കും ഇടയിലായിരുന്നു സംഭവം. ശ്രീധരൻ നായരും ഭാര്യയും വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്.
വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 3 പവൻ സ്വർണാഭരണങ്ങളും 1,62,000 രൂപയും മോഷണം പോയി. വീട്ടിൽ സ്ഥാപിച്ചിരുന്ന CCTV ക്യാമറകളിലൊന്ന് തുണികൊണ്ട് മറച്ച നിലയിലും ക്യാമറയുടെ ഹാർഡ് ഡിസ്ക് അഴിച്ചുകൊണ്ടുപോയ നിലയിലും കണ്ടെത്തി.
CCTV ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അബ്ദുൾ ലത്തീഫ് വിവിധ ജില്ലകളിലായി മുപ്പതോളം മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.
കോങ്ങാട് പൊലീസ് ഇൻസ്പെക്ടർ രാജേഷ് എം.ബി., ജി എസ് ഐ മാരായ രാജനാരായണൻ,വിനീത്, പോലീസ് ഉദ്യോഗസ്ഥന്മാരായ മുഹമ്മദ് റാഫി, കൃഷ്ണദാസ്, പ്രവീൺ, രേഷ്മ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.