പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത് എന്നു പറയുന്ന സാഹചര്യത്തിലും ലഹരിക്കെതിരെ മുഖം നോക്കാതെ നടപടി എന്ന് വ്യക്തമാക്കുമ്പോഴും ആണ് രണ്ടു വിഷയങ്ങൾക്കും നേരെ ഒരു വിഭാഗം ഉദ്യോഗസ്ഥർ നിസ്സംഗത പാലിക്കുന്നത് ഘടകകക്ഷിയുടെ ഒരു പ്രാദേശിക വിഭാഗം ശക്തമായി ചൂണ്ടിക്കാണിക്കുന്നത്സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത് എന്നു പറയുന്ന സാഹചര്യത്തിലും ലഹരിക്കെതിരെ മുഖം നോക്കാതെ നടപടി എന്ന് വ്യക്തമാക്കുമ്പോഴും ആണ് രണ്ടു വിഷയങ്ങൾക്കും നേരെ ഒരു വിഭാഗം ഉദ്യോഗസ്ഥർ നിസ്സംഗത പാലിക്കുന്നത് ഘടകകക്ഷിയുടെ ഒരു പ്രാദേശിക വിഭാഗം ശക്തമായി ചൂണ്ടിക്കാണിക്കുന്നത്
Editor2 മിനിറ്റ് വായന2 min readപട്ടാമ്പിPattambi
V jameela president thiruvegappura
കൊപ്പം പോലീസിനും എക്സൈസിനും എതിരെ രൂക്ഷ വിമർശനം ഉയർത്തി മുസ്ലിം ലീഗ് പ്രതിനിധി കൂടിയായ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തിൽ ആയിരുന്നു വിമർശനം.
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പോലീസ് ഇടപെടുന്നില്ല. തൂഫാൻ പ്രവർത്തനങ്ങൾക്ക് എക്സൈസിന്റെ സഹകരണവും ഇല്ല എന്നായിരുന്നു അവരുടെ വിമർശനത്തിൻ്റെ കാതൽ.ഈ രണ്ടു വകുപ്പുകളും ആയി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു വിമർശനം. കഴിഞ്ഞദിവസം ഒരു വനിതയ്ക്ക് ചില വിഷമങ്ങൾ ഉണ്ടായപ്പോൾ പോലീസ് തീർത്തും ഉത്തരവാദിത്തമില്ലാത്ത രീതിയിൽ പെരുമാറി എന്നും അനാവശ്യമായി അങ്ങോട്ടുമിങ്ങോട്ടും വലിച്ചിഴച്ചു എന്നും പറഞ്ഞു. പോലീസ് സ്റ്റേഷനിൽ ഒരു പരാതി പറഞ്ഞാൽ വണ്ടിയില്ല, ജീവനക്കാരില്ല, വനിതാ പോലീസ് ഇല്ല എന്നൊക്കെയാണ് മറുപടി.ഇത്തരത്തിലാണ് മറുപടി എങ്കിൽ എങ്ങനെയാണ് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുക.
തിരുവേഗപ്പുറ പഞ്ചായത്തിൽ തൂങ്ങിമരണങ്ങൾ വർദ്ധിക്കുന്നതായി സംശയമുണ്ട്. ഇതിന് പിന്നിൽ ലഹരി മാഫിയ ആണെന്ന് സംശയിക്കുന്നു. പ്രദേശത്തെ ലഹരി വിൽപ്പനയെ കുറിച്ച് വ്യക്തമായ വിവരം എക്സൈസിന് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതൊക്കെ കാണുമ്പോൾ തനിക്ക് തോന്നുന്നത് ഇവരെയൊക്കെ എന്ത് പ്രഹസനത്തിനാണ് വിവരം അറിയിക്കുന്നത് എന്നാണ്. നേരെ മുകളിലേക്ക് വിളിച്ചു പറഞ്ഞാൽ പോരെ...
കൊപ്പം പോലീസിനും എക്സൈസിനും നേരെയായിരുന്നു വിമർശനം.
ഒരു പ്രശ്നമുണ്ടെങ്കിൽ അതിന് ഒരു
നടപടി വേണ്ടേ ... ഇതുമായി ബന്ധപ്പെട്ടവരെ ഒന്ന് പേടിപ്പിക്കുകയെങ്കിലും വേണ്ടേ ... അല്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നമുക്ക് എങ്ങനെ തടയാനാവും. നമുക്ക് ചില ഉത്തരവാദിത്വങ്ങൾ ഉള്ളതുകൊണ്ടല്ലേ നമ്മൾ ഈ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. വിഷമം കൊണ്ട് പറഞ്ഞു പോയതാണെന്ന് പറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂടുതൽ പറഞ്ഞാൽ പലർക്കും കൂടുതൽ ദേഷ്യമാണ് ഉണ്ടാവുക എന്നും പറഞ്ഞു. പ്രദേശത്തെ ചില കുട്ടികളുടെ പെരുമാറ്റം ആളുകളെ നാണിപ്പിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവർ വിമർശനത്തിന് തുടക്കം കുറിച്ചത്. സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത് എന്നു പറയുന്ന സാഹചര്യത്തിലും ലഹരിക്കെതിരെ മുഖം നോക്കാതെ നടപടി എന്ന് വ്യക്തമാക്കുമ്പോഴും ആണ് രണ്ടു വിഷയങ്ങൾക്കും നേരെ ഒരു വിഭാഗം ഉദ്യോഗസ്ഥർ നിസ്സംഗത പാലിക്കുന്നത് ഘടകകക്ഷിയുടെ ഒരു പ്രാദേശിക വിഭാഗം ശക്തമായി ചൂണ്ടിക്കാണിക്കുന്നത്
കൊപ്പം പോലീസിനും എക്സൈസിനും എതിരെ രൂക്ഷ വിമർശനം ഉയർത്തി മുസ്ലിം ലീഗ് പ്രതിനിധി കൂടിയായ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തിൽ ആയിരുന്നു വിമർശനം.
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പോലീസ് ഇടപെടുന്നില്ല. തൂഫാൻ പ്രവർത്തനങ്ങൾക്ക് എക്സൈസിന്റെ സഹകരണവും ഇല്ല എന്നായിരുന്നു അവരുടെ വിമർശനത്തിൻ്റെ കാതൽ.ഈ രണ്ടു വകുപ്പുകളും ആയി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു വിമർശനം. കഴിഞ്ഞദിവസം ഒരു വനിതയ്ക്ക് ചില വിഷമങ്ങൾ ഉണ്ടായപ്പോൾ പോലീസ് തീർത്തും ഉത്തരവാദിത്തമില്ലാത്ത രീതിയിൽ പെരുമാറി എന്നും അനാവശ്യമായി അങ്ങോട്ടുമിങ്ങോട്ടും വലിച്ചിഴച്ചു എന്നും പറഞ്ഞു. പോലീസ് സ്റ്റേഷനിൽ ഒരു പരാതി പറഞ്ഞാൽ വണ്ടിയില്ല, ജീവനക്കാരില്ല, വനിതാ പോലീസ് ഇല്ല എന്നൊക്കെയാണ് മറുപടി.ഇത്തരത്തിലാണ് മറുപടി എങ്കിൽ എങ്ങനെയാണ് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുക.
തിരുവേഗപ്പുറ പഞ്ചായത്തിൽ തൂങ്ങിമരണങ്ങൾ വർദ്ധിക്കുന്നതായി സംശയമുണ്ട്. ഇതിന് പിന്നിൽ ലഹരി മാഫിയ ആണെന്ന് സംശയിക്കുന്നു. പ്രദേശത്തെ ലഹരി വിൽപ്പനയെ കുറിച്ച് വ്യക്തമായ വിവരം എക്സൈസിന് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതൊക്കെ കാണുമ്പോൾ തനിക്ക് തോന്നുന്നത് ഇവരെയൊക്കെ എന്ത് പ്രഹസനത്തിനാണ് വിവരം അറിയിക്കുന്നത് എന്നാണ്. നേരെ മുകളിലേക്ക് വിളിച്ചു പറഞ്ഞാൽ പോരെ...
കൊപ്പം പോലീസിനും എക്സൈസിനും നേരെയായിരുന്നു വിമർശനം.
ഒരു പ്രശ്നമുണ്ടെങ്കിൽ അതിന് ഒരു
നടപടി വേണ്ടേ ... ഇതുമായി ബന്ധപ്പെട്ടവരെ ഒന്ന് പേടിപ്പിക്കുകയെങ്കിലും വേണ്ടേ ... അല്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നമുക്ക് എങ്ങനെ തടയാനാവും. നമുക്ക് ചില ഉത്തരവാദിത്വങ്ങൾ ഉള്ളതുകൊണ്ടല്ലേ നമ്മൾ ഈ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. വിഷമം കൊണ്ട് പറഞ്ഞു പോയതാണെന്ന് പറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂടുതൽ പറഞ്ഞാൽ പലർക്കും കൂടുതൽ ദേഷ്യമാണ് ഉണ്ടാവുക എന്നും പറഞ്ഞു. പ്രദേശത്തെ ചില കുട്ടികളുടെ പെരുമാറ്റം ആളുകളെ നാണിപ്പിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവർ വിമർശനത്തിന് തുടക്കം കുറിച്ചത്. സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത് എന്നു പറയുന്ന സാഹചര്യത്തിലും ലഹരിക്കെതിരെ മുഖം നോക്കാതെ നടപടി എന്ന് വ്യക്തമാക്കുമ്പോഴും ആണ് രണ്ടു വിഷയങ്ങൾക്കും നേരെ ഒരു വിഭാഗം ഉദ്യോഗസ്ഥർ നിസ്സംഗത പാലിക്കുന്നത് ഘടകകക്ഷിയുടെ ഒരു പ്രാദേശിക വിഭാഗം ശക്തമായി ചൂണ്ടിക്കാണിക്കുന്നത്